ബലിയാടുകൾ
"എന്തുപറ്റി മായ ടീച്ചർ
?
എന്തോ വല്ലായ്മ പോലെ
? "
സ്റ്റാഫ് റൂമിൽ മറ്റാരും
ഉണ്ടായിരുന്നില്ല .
"
ഉം .... പറയ്......” ചൂട് ചായയും എടുത്ത് സൂസൻ മായയുടെ അരികിൽ വന്നിരുന്നു
.
“ കഴിഞ്ഞ പിരീഡ് ഇൻവിജിലേഷൻ
ഡ്യൂട്ടിക്ക് പോകുമ്പോൾ നല്ല സന്തോഷത്തിലായിരുന്നല്ലോ . പെട്ടെന്ന് എന്ത് പറ്റി ?
"
" പ്രത്യേകിച്ചൊന്നുമില്ല സൂസൻ "
" ഹെയ് !!! അത് വെറുതെ...
താൻ പറയെടോ ... "
" എക്സാം ടൈമിൽ അലസമായി
ഇരിക്കുന്നത് കണ്ടിട്ടാണ് ഞാൻ ആ കുട്ടിയുടെ പേപ്പർ എടുത്ത് നോക്കിയത് ."
അസ്വസ്ഥതയോടെ തന്നെ മായ പറഞ്ഞു .
" ആരുടെ ? ഏതു കുട്ടിയുടെ ? "
" സൂസൻ അറിയുമോ ഒരു കൃഷ്ണപ്രസാദിനെ ? "
" ഓ .... ആ കുട്ടിയോ ?? അറിയും ... ഒരു തലവേദന പിടിച്ച കേസ് ...ഒരു വക പഠിക്കുകയുമില്ല "
സൂസൻ ടീച്ചറിന്റെ
വാക്കുകൾ മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കി .
കഴിഞ്ഞ വർഷം വരെ പാഠ്യ
വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികച്ച പ്രകടനം
കാഴ്ച്ച വച്ച കുട്ടി .
ഇന്നവന്റെ പേപ്പർ മറിച്ച് നോക്കിയിട്ടു അമ്പരന്നു
പോയി . ഒന്നിനും ആൻസർ ചെയ്തിട്ടില്ല . ഫ്രീ ആകുമ്പോൾ വന്നു കാണണം എന്ന് പറഞ്ഞിട്ടുണ്ട് .
സമയം ഇഴഞ്ഞു നീങ്ങും
പോലെ തോന്നി . അല്പസമയത്തിനു ശേഷം വാതിലിൽ കൃഷ്ണന്റെ മുഖം കണ്ടു : പതിയെ എഴുന്നേറ്റു...
കോറിഡോറിലൂടെ അവന്റെ ഒപ്പം നടന്നു . എത്ര പ്രസരിപ്പാർന്ന കുട്ടിയായിരുന്നു . അവന്റെ
കണ്ണുകളിലെ കുസൃതിയും സന്തോഷവും എല്ലാം നഷ്ടമായിരിക്കുന്നു .
" എന്ത് പറ്റി നിനക്ക് ? സാവകാശം അവനോടു ചോദിച്ചു
അവൻ മുഖം ഉയർത്തിയില്ല
.
" നിന്നെക്കുറിച്ച്
ഞാൻ കേട്ടതൊക്കെ ...... " അർദ്ധോക്തിയിൽ
നിർത്തി അവന്റെ മുഖത്തേയ്ക്കു നോക്കി . ഒന്നും പറയാതെ അവൻ എന്നെ നോക്കി . കണ്ണുകളിൽ
ദൈന്യത നിറഞ്ഞു നിന്നിരുന്നു .
അവന്റെ മൗനം എന്റെ
ഉത്കണ്ട വർദ്ധിപ്പിച്ചു .അവന്റെ രക്ഷകർത്താക്കളോടു സംസാരിക്കാം എന്ന് വിചാരിച്ച് ഫോൺ
നമ്പർ ചോദിച്ചു .പെട്ടെന്ന് ആ കുട്ടിയിൽ ഭാവമാറ്റം കണ്ടു.
" വേണ്ട ..... അവരെ വിളിക്കണ്ട . "
ദേഷ്യമോ പരിഹാസമോ എന്ന് നിർവ്വചിക്കാനാവാത്ത ഒരു
ഭാവം ആയിരുന്നു അവന്റെ മുഖത്ത് .
അവൻ പതിയെ പറഞ്ഞു
തുടങ്ങി .
അച്ഛനും അമ്മയും തമ്മിൽ
കഴിഞ്ഞ കുറെ നാളുകളായി എന്നും വഴക്കായിരുന്നു . ആരും ആരും തോൽക്കാതെ മത്സരിക്കുന്നതിനിടയിൽ
അവർ എന്നെയും അനിയനെയും
മറന്നു . മിക്ക ദിവസങ്ങളിലും ഞങ്ങൾ പട്ടിണിയായിരുന്നു . ഞങ്ങളുടെ പഠിപ്പൊന്നും അവർക്കൊരു
വിഷയമേ അല്ലായിരുന്നു . ചെറിയ കുട്ടിയായ അനിയൻ എല്ലാത്തിനും എന്നെ ആശ്രയിക്കാൻ തുടങ്ങിയപ്പോൾ
ഞാൻ എന്നെ മറന്നു , എന്റെ പഠനം മറന്നു
.
എനിക്കെല്ലാവരോടും
ദേഷ്യം മാത്രമായി . ക്ളാസിൽ കുട്ടികളെയും അദ്ധ്യാപകരെയും ഞാൻ മനപ്പൂർവ്വം ദ്രോഹിച്ചു
. ഈ അവസ്ഥയിലേക്ക് ഞങ്ങളെ തള്ളി വിട്ടവരോടുള്ള
പ്രതികാരം തീർക്കാൻ ഞാൻ കണ്ടെത്തിയ വഴി അതായിരുന്നു . എന്നെ തന്നെ നശിപ്പിക്കുക .അതിലൂടെ
ഞാൻ സംതൃപ്തി കണ്ടെത്തി .
വാക്കുകൾ വളരെ നിശ്ചയ
ദാർഢ്യത്തോടെ പുറത്തേക്കു വീഴുമ്പോൾ
കണ്ണുകളിൽ നിന്നും
അഗ്നി നാളങ്ങൾ പുറപ്പെടുന്നത് പോലെ തോന്നി .
ഒന്ന് നിർത്തിയിട്ടു
അവൻ തുടർന്നു ...
" കഴിഞ്ഞ മാസം അച്ഛനും അമ്മയും വേർപിരിഞ്ഞു .സ്കൂൾ ഉള്ള ദിവസങ്ങളിലെല്ലാം
അമ്മയുടെ ഒപ്പവും അവധി ദിവസങ്ങളിൽ അച്ഛന്റെ ഒപ്പവും ആണിപ്പോൾ . 'അമ്മ ഇപ്പോൾ അധികം സംസാരിക്കാറേയില്ല .തനിച്ചിരുന്നു
കരയുന്നതു കാണാം . ഞങ്ങളെയും ശ്രദ്ധിക്കാറില്ല . "
" മടുത്തു മാം ... എന്റെ
അനിയന് ഞാൻ മാത്രമേ ഉള്ളു . ഞങ്ങൾക്കാരുമില്ല . "
മുഖം പൊത്തി അവൻ പൊട്ടിക്കരഞ്ഞു .
ഒരായിരം മുള്ളുകൾ
ആഴ്ന്നിറങ്ങും പോലെ എന്റെ മനസ്സ് നീറി . നിയന്ത്രണം വിടാതെ ഞാൻ പിടിച്ച് നിന്നു.
എങ്ങനെയാ .... എന്ത് പറഞ്ഞാ ഞാനീ കുട്ടിയെ ആശ്വസിപ്പിക്കുക
....
ജീവിച്ചു തുടങ്ങും
മുൻപേ അവനു ജീവിതം മടുത്തു .
പെട്ടെന്ന് അവൻ തിരിഞ്ഞു
നടന്നു .
ഒരായിരം ചോദ്യങ്ങൾ
എന്റെ മനസ്സിലേക്ക് ഇരച്ചു കയറി .
ശിഥില ബന്ധങ്ങളിലൂടെ
നശിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് കുട്ടികളുടെ ഒരു പ്രതിനിധി മാത്രമാണ് കൃഷ്ണപ്രസാദ്
.
സ്വാർത്ഥ താൽപര്യങ്ങൾക്കു
വേണ്ടി മത്സരിച്ച് വിജയം കൈവരിക്കുമ്പോൾ
എന്ത് നേടി നിങ്ങൾ ????
ഇതേപോലെയുള്ള പാവം കുട്ടികളെ ബലിയാടുകളാക്കി നിങ്ങൾ
നേടിയ ഈ വിജയം ശാശ്വതമോ ???
സ്റ്റാഫ് റൂമിലേക്ക് തിരിച്ചു
നടക്കുമ്പോൾ മനസ്സിൽ കൃഷ്ണപ്രസാദിന്റെ
ഓരോ വാക്കുകളും പ്രതിധ്വനിച്ച് കൊണ്ടേയിരുന്നു ...
കുട്ടികളെ അവരുടെ വാശിയ്ക്ക് ബലിയാടാക്കുന്ന ഇന്നത്തെ ഒത്തിരി കുടുംബങ്ങൾ ...നന്നായി പറഞ്ഞു ആശംസകൾ
ReplyDeleteഈ താഴ്വാരത്തിലേക്കു വരികയും കഥകൾ വായിക്കുകയും ഒരു കമ്മന്റ് ഇടാൻ സന്മസ് കാണിക്കുകയും ചെയ്തതിനു നന്ദി ഒപ്പം സന്തോഷം. ഇനിയും വരണം .
ReplyDelete